Posts

അറയ്ക്കൽ കാവ്

Image
പ്രിയ സുഹൃത്ത് സബിതയുടെ അറയ്ക്കൽ കാവ് എന്ന പുസ്തകം വായിച്ചു തീർന്നു. അറയ്ക്കൽ കാവ്, ആത്മാവ് പറഞ്ഞത് എന്നിങ്ങനെ രണ്ട് നോവലെറ്റുകൾ അടങ്ങിയ എൻപത്തിയൊന്ന് പേജുകൾ ഉള്ള ചെറിയ ഒരു പുസ്തകമാണ് അറയ്ക്കൽ കാവ്. പ്രസാധകർ മഞ്ജരി ബുക്സ്.       പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രങ്ങൾ ഒരു ഹൊറർ പുസ്തകത്തിലേയ്ക്കാണ് നിങ്ങൾ കൈവയ്ക്കാനാെരുങ്ങുന്നത് എന്ന് സൂചന നൽകുന്നു. കവർ കൂടുതൽ ഭംഗിയാക്കാമായിരുന്നു എന്ന് പ്രസാധകരെ ഓർമ്മപ്പെടുത്തട്ടേ. കവർ ചിത്രവും അറയ്ക്കൽ കാവ് എന്ന പേരും ഒക്കെ സൂചിപ്പിക്കുന്നത് പോലെ മരണാനന്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അവരുടെകൂടി സാനിധ്യമുള്ളതാണ് പുസ്തകത്തിലെ രണ്ട് നൊവെല്ലകളും. ആദ്യ നൊവെല്ല ഹൊറർ മൂഡ് നിലനിർത്തിക്കാെണ്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ രണ്ടാമത്ത നൊവെല്ല വായനക്കാരുടെ മനസിൽ നൊമ്പരമാകും ബാക്കിവയ്ക്കുന്നത്.       ഭൂത പ്രേത പിശാചുകളെപ്പോലും പിന്നിലാക്കുന്ന ക്രൂരമനസ്സിനുടമയായ രാമവാര്യരും അയാൾ നടത്തുന്ന പരമ്പര കൊലപാതകങ്ങളിൽ ദിഗംബരന്റെ ശിവപുരത്തെപ്പാേലെ (അങ്ങനെ തന്നല്ലേ അനന്ദഭദ്രത്തിലെ ഗ്രാമത്തിന്റെ പേര് ) അന്ധവിശ്വാസങ്ങൾ ചേർത്തു പിടിച്ച് കഥകൾ മെനയു...

20ജനുവരി 2023

ചിലപ്പാേൾ നിങ്ങൾ ഒറ്റയ്ക്കാകും. മറ്റാരുടെയൊക്കെയാേ കുപ്പായങ്ങളിട്ട് അപരിചിതർക്കിടയിൽ യന്ത്രത്തെപ്പാേലെ ചലിച്ചുകൊണ്ടിരിക്കേണ്ടിവരും. അപ്പാേൾ ഓർക്കുക, അത്തരത്തിൽ ഒറ്റപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ആൾ അല്ല നിങ്ങൾ...  അവസാനത്തെയും.  ___ഹരി

16 ജനുവരിയിലെ ട്രൈൻ രാത്രി

Image
നേർരേഖയിൽ പായുന്ന പ്രകാശ രശ്മികൾക്കുമുന്നിൽ ഒരു കാട്ടുകൊമ്പനെപ്പാേലെ ഉടൽ നിലകൊണ്ടു.  തുളച്ചു കടക്കാൻ ശ്രമിച്ച തരംഗദൈർഘ്യം കുറഞ്ഞ വർണ്ണരാജിയും അതിലും കുനുകുനുത്തവരായ ഇൻഫ്രാറെഡും പുറകിലാേട്ടുള്ളവരും ഉടലിൽ തലയിടിച്ച്‌ ചിതറി. അൾട്രാവയലറ്റും അതിനപ്പുറമുള്ള മെല്ലെപ്പാേക്കുകാരും മലകയറ്റക്കാരന്റെ ആയാസത്താേടെ ഉടലിന്റെ ഉള്ളുകളികളറിയാൻ ഇഴഞ്ഞിഴഞ്ഞ് ഡി.എൻ.എ.യുടെ ചുരുളൻ ഗോവണി കയറി... എവിടെ നിന്നാേ പാഞ്ഞുവന്ന ഒരു കുഞ്ഞൻ ന്യൂട്രിനാേമാത്രം ആരെയും ശ്രദ്ധിക്കാതെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾതേടിയുള്ള തന്റെ പ്രയാണം തുടർന്നു...  ഹരിയെന്നൊരുവൻ

തിര

ആനി ഇരുകൈകളിലും കോർത്തു തൂങ്ങുന്ന കുഞ്ഞ് ചിത്രശലഭങ്ങളെ മുറുക്കെപ്പിടിച്ചു... ഒരു നിമിഷം അവൾക്ക് തലകറങ്ങുന്നതുപോലെ താേന്നി. കാലിന്നടിയിൽ നിന്നും മണ്ണ് ഒലിച്ചുപാേകുന്നുവോ... ഉറക്കെ കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. കൈകളിലെ പിടി അയയുന്നുവോ.... ഒരുനിമിഷം കരയിൽ പിടിച്ചിട്ട മീനിനെപ്പാേലെ ആനി ശ്വാസംകിട്ടാതെ പതറി.  ആനി.  ആനിയുടെ രണ്ട് കുഞ്ഞുങ്ങൾ.  ആനിയുടെ ചാച്ചൻ.  വന്നത് മീൻവാങ്ങാനാണെങ്കിലും കുഞ്ഞുങ്ങൾ പിടിച്ചുവലിച്ച് കടലിലേയ്ക്കുനടന്നു.  അല്ലെങ്കിലും ഹാർബറിൽ വൃത്തിയില്ല. എങ്ങനെ നടക്കാനാണ് കുഞ്ഞുങ്ങളേയും കൊണ്ട്. ആകെ ബഹളം. മീൻ വാങ്ങാൻ വന്നവർ, കച്ചവടക്കാർ, ലേലക്കാർ, ബോട്ടിൽ നിന്നും ലോഡിറക്കുന്നവർ, കടലിൽ പോയി മടങ്ങിയെത്തിയ ബോട്ടുകാർ, വെറുതേ കറങ്ങിനടക്കുന്നവർ, കാക്കകൾ, നായകൾ, വല നന്നാക്കുന്നവർ തിക്കും തിരക്കും.  "കടല്, കടല്..."  രണ്ട് കൈയ്യിലും തൂങ്ങിയ മാലാഖക്കുട്ടികൾ ഹാർബറിൽ നിർത്താതെ പിടിച്ചുവലിച്ചു.  "ചാച്ചാ...." ആനി വിളിച്ചു. "നീയ് ബീച്ചിലേയ്ക്ക് നിന്നാേ... മീനെല്ലാം കണ്ടിട്ട് വിലനോക്കി വാങ്ങി ഞാൻ വന്നാേളാം..." ചാച്ചൻ മാർക്കറ്റ് വിട്ടുവരുന്ന ...

2023 വായിക്കേണ്ട പുസ്തകങ്ങൾ

Image
2022ൽ കയ്യിൽ വന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും വായിക്കാതെ ബാക്കിയിരിക്കുകയാണ്. അവയുടെ ഒരു പട്ടിക തയാറാക്കി അവ ആദ്യം വായിച്ചുതീർക്കുക എന്നതാണ് ലക്ഷ്യം. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേയ്ക്കാം. എങ്കിലും ഒരു സമയം ഒരു പുസ്തകം എന്ന രീതിക്ക് മാറ്റം വരുത്തേണ്ടതില്ല. ശശി തരൂരിന്റെ ആൻ ഏര ഓഫ് ഡാർക്സ് ആമസാേണിൽ ഓർഡർ ചെയ്തിട്ടുണ്ട്. കയ്യിൽ കിട്ടിയിട്ടില്ല എങ്കിലും അതും ഈ പട്ടികയിൽ ചേർക്കും. ഇതിൽ എഴുതുന്ന ക്രമത്തിൽ ആകും 2023 യിലെ വായന.  1. മലയാളത്തിന്റെ സുവർണ്ണകഥകൾ : കാക്കനാടൻ വായിച്ചുതുടങ്ങിയത് : 01/01/2023 വായിച്ചുതീർന്നത് : 2. ഫ്രാൻൻസിസ് കാഫ്ക : മൂന്നു നോവലുകൾ: രൂപാന്തരീകരണം, വിചാരണ, കോട്ട : (Abridged) വായിച്ചുതുടങ്ങിയത് : 2022 വായിച്ചുതീർന്നത് : 3. ഇക്കിഗായ് - Hector Garcia and Francesc Miralles (English) വായിച്ചുതുടങ്ങിയത് : വായിച്ചുതീർന്നത് : 4. ചിലങ്ക : സബിത രാജ് : മഞ്ജരി ബുക്സ് : 104 പേജസ് വായിച്ചുതുടങ്ങിയത് : വായിച്ചുതീർന്നത് : 5. മലയാളത്തിന്റെ സുവർണ്ണ കഥകൾ : സേതു: ഗ്രീൻ ബുക്സ് : 215താളുകൾ വായിച്ചുതുടങ്ങിയത് : വായിച്ചുതീർന്നത് : 6. പ്രതിയാേഗി : ഇമ്മാനുവൽ കരേയ്ർ (The Adv...

പുതുവർഷം പുതിയ പ്രതീക്ഷകൾ

 2022 വിടവാങ്ങി. 23ന്റെ ആദ്യ ദിനം കോഴിക്കോട് നഗരത്തിൽ അലഞ്ഞുനടന്നു തീർത്തു. ട്രെെനിറങ്ങിയപ്പാേൾ ബീച്ചിലേയ്ക്ക് നടന്നുപാേകാനാണ് താേന്നിയത്. നടന്ന് ബീച്ചിൽ എത്തിയപ്പാേൾ അതിഭയങ്കരമായ വെയിൽ. കൂടുതൽനേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഗൂഗിൾ മാപ്പ് നാേക്കി നടന്നു സരാേവരം പാർക്കിലേയ്ക്ക്. ഉള്ളതിലും ഇരട്ടിദൂരം നടന്നിരിക്കണം, വഴിതെറ്റി.  പ്രണയിതാക്കളുടെ പ്രിയതാവളമായ സരാേവരം പാർക്കിൽ ഒറ്റയ്ക്കിരുന്ന് കാക്കനാടന്റെ കഥകൾ വായിച്ചുകൊണ്ട് 2023ലെ വായനയ്ക്ക് തുടക്കം കുറിച്ചു. കാലപ്പഴക്കം എന്ന കഥ പൂർണ്ണമായും വായിച്ചു. കാെച്ചാലുംമൂട്ടിലെ കാേവാലപിള്ള സാറിന്റെ അവസാന ദിനം വായിച്ചുകൊണ്ട് 2023 ആരഭിച്ചു. കച്ചവടം എന്ന കഥ വായിച്ചു പൂർത്തിയാക്കാൻ അനുവദിക്കാതെ വിശപ്പ് എഴുന്നേറ്റുപോ എഴുന്നേറ്റുപോ എന്ന സന്ദേശം അയച്ചുകൊണ്ടേയിരുന്നു. ഞായറാഴ്ചയുടെ അവധി അലസതയിലേയ്ക്ക് പിറന്നുവീണ  പുതുവർഷം കുട്ടികളേയും കൊണ്ട് ഒരു നഗരപ്രദക്ഷിണത്തിനുള്ള അവസരമാക്കിയ കുടുംബസ്ഥരേയും തൊട്ടടുത്ത് നടക്കുന്ന മതസമ്മേളനത്തിന്റെ ഭാഗമായി വന്ന് കൂട്ടത്തിൽ ചുറ്റുമുള്ള പാർക്കും ബീച്ചും കണ്ട് കറങ്ങിനടക്കുന്നവരേയും, പാർക്കിന്റെ ഒളിയിടങ്ങളിൽ സ്വസ്...